Thursday, February 7, 2013

ചമയം


ചമയം


ഒരു നീണ്ട കാത്തിരുപ്പിലൂടെ,

എന്റെ മോഹങ്ങൾക്കായി,

നിന്നേ ഞാന്‍  തനിച്ചാക്കുകയായിരുന്നു !

തിരി വെളിച്ചത്തിൽ രൂപവതിയായ് നീ,

വികാരതീരങ്ങളിൽ നീരാടുമായിരുന്നു…………

പിറവിയുടെ പുളകങ്ങളിൽ

മറവിയുടെ മരുപ്പച്ചയിൽ

നീ തനിച്ചാകുകയായിരുന്നു!

കണ്ണെത്താദൂരത്ത്

കണ്ണുകൾകൊണ്ട് വസ്ത്രങ്ങളൂരി ,

ഗാഢമായ് നിന്നേ ഞാൻ ചുംബിച്ചിരുന്നു.

കണ്ണാടി വസ്ത്രം ധരിച്ചു ഞാൻ -

നിൻ മാറിലേകഞ്ചുകത്തിൽ

അപ്പോൾ മയക്കത്തിലായിരുന്നു..

അസ്വസ്ഥതയുടെ കൊടും വേനലിലായിരുന്ന നീ-

എന്റെ ലോലസ്പർശത്തെ തിരിച്ചറിഞ്ഞില്ല.!


തുടിക്കുന്ന നെഞ്ചിലേ യൗവ്വനപ്പെരുമഴയിൽ

കുതിർന്ന വികാരത്തെപ്പുണർന്ന് നിന്നു,

മുടിയിഴകളിലൂടെ വാർന്നൊലിക്കുന്ന ജലകണങ്ങളെപ്പോലെ

കൈകൾ പിടിച്ചു ഞാൻ നിന്റെ പ്രാണനിൽ തൊട്ടിരുന്നു.!


മൂടിപ്പുതച്ച ശരീരത്തിലെ ചിതറുന്ന നിഷേധങ്ങൾ

തലോടലിൽ തകർത്ത് ,

ചൂടുള്ള മോഹത്തിലേക്ക് പിടഞ്ഞ് വീണു,

വിരൽ തൊട്ട് ഞാൻ സ്നേഹംപകർന്നുനിന്നു

കാറുകൾവന്ന് തിങ്കളെ മറയ്ക്കുന്നപോൽ

കാർകൂന്തൽ മറഞ്ഞ് ഞാൻ ചേർന്നിരുന്നു


മാടപ്രാവുകൾ കുറുകിചുണ്ടുകൾ ഉരുമ്മി

പാതയോരത്തണലിൽ കണ്ടുമുട്ടുമ്പോൾ

ഒരു സ്നേഹസ്പർശനത്തിന്റെ  താളവട്ടത്തിലേക്ക്

അലിഞ്ഞലിഞ്ഞ് ലയിക്കുവാൻ

തനിച്ചായി ഞാൻ ;

പ്രതീക്ഷകളിലൂടെ കണ്ണുകൾ ചിമ്മി,

ഒരുനീണ്ടകാത്തിരുപ്പിലൂടെ ………..

എന്റെ മോഹങ്ങൾക്കായി

നിന്നേ തനിച്ചാക്കുകയായിരുന്നു..!.

…………………………………………….സ്നേഹപൂർവ്വം………………………………………..
വിജൂവികർത്താ

No comments:

Post a Comment